മഞ്ഞുമനുഷ്യന് സന്തോഷ് ഏച്ചിക്കാനം മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചവരില്‍ പ്രമുഖനാണ് സന്തോഷ് ഏച്ചിക്കാനം. പുരോഗമനാത്മകമായ നിലപാടുകളിലൂടെ പ്രത്യാശ്യാഭരിതമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍. ഹയര്‍സെക്കന്‍ഡറിതലം…
മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചവരില്‍ പ്രമുഖനാണ് സന്തോഷ് ഏച്ചിക്കാനം. പുരോഗമനാത്മകമായ നിലപാടുകളിലൂടെ പ്രത്യാശ്യാഭരിതമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍. ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.
ബ്ലോക്ക് 46 ജൊഹാന ഗസ്താവ്സണ്‍ ഹിറ്റ്ലറുടെ നാസി തേർവാഴ്ച 'ഹോളോകോസ്റ്റ്' ന്റെ ഇരുണ്ട ഗർഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവ്വങ്ങളിലേക്കും നോവൽ വെളിച്ചം വീശുന്നു. ബുകൺവാൾഡിയിൽ നാസി തടങ്കൽപാളയത്തിലെ…
ഹിറ്റ്ലറുടെ നാസി തേർവാഴ്ച ‘ഹോളോകോസ്റ്റ്’ ന്റെ ഇരുണ്ട ഗർഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവ്വങ്ങളിലേക്കും നോവൽ വെളിച്ചം വീശുന്നു. ബുകൺവാൾഡിയിൽ നാസി തടങ്കൽപാളയത്തിലെ അതികഠിനമായ ശിക്ഷാവൈകൃതങ്ങൾക്കും നരകയാതനകൾക്കും വർഷങ്ങൾക്കുശേഷം സ്വീഡനിൽ നടക്കുന്ന സീരിയൽ കൊലപാതകങ്ങൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ…? അനുവാചകന്റെ സിരകളെ ത്രസിപ്പിക്കുന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവൽ. അമ്പരപ്പിക്കുന്ന കഥാഗതി. ചലച്ചിത്രങ്ങളെ വെല്ലുന്ന ദൃശ്യപരത വായനക്കാരനെ വായനയുടെ ഒരു നിഗൂഢലോകത്തിലേക്ക് എത്തിക്കുകയാണ്. അതിൽനിന്നും മുക്തി പ്രാപിക്കുന്നത് അത്ര എളുപ്പവുമായിരിക്കില്ല…
മുകേഷ് RELOADED ചിരിയും ചിന്തയും നിറയ്ക്കുന്ന പുതിയ മുകേഷ് കഥകള്‍ ചലച്ചിത്രതാരം, ടെലിവിഷൻ അവതാരകൻ, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം…
ചലച്ചിത്രതാരം, ടെലിവിഷൻ അവതാരകൻ, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം പലതരം അനുഭവങ്ങൾക്കിടയിൽ തകർത്താടിയ ജീവിതവേഷങ്ങൾ. സിനിമയിലും പൊതുപ്രവർത്തനത്തിനിടയിലും കടന്നുപോയ അത്തരം ജീവിതസന്ദർഭങ്ങളിലെ രസകരവും ചിന്തോദ്ദീപകവുമായ കഥകൾ ഓർത്തെടുത്തവതരിപ്പിക്കുകയാണ് മുകേഷ് റീലോഡഡ്.
ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍ എന്‍.കെ ഭൂപേഷ് മതേതരത്വത്തിലും ഫെഡറലിസത്തിലും അടിസ്ഥാനശിലകൾ പാകിയ ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നിട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന…
മതേതരത്വത്തിലും ഫെഡറലിസത്തിലും അടിസ്ഥാനശിലകൾ പാകിയ ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നിട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. കശ്മീരിന്റെ ചരിത്രവും വർത്തമാനവും, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയവാദ പ്രക്ഷോഭങ്ങൾ, പഞ്ചാബിൽ ഖാലിസ്ഥാൻ വാദമുയർത്തിയ പ്രശ്നങ്ങൾ, തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളും ദ്രാവിഡനാട് വാദവും, മാവോയിസ്റ്റ് ആക്രമണങ്ങൾ എന്നിവയിലൂടെ വിവിധ സംഭവങ്ങളുടെ ചരിത്ര പശ്ചാത്തലവും വർത്തമാനകാല അവസ്ഥകളുമാണ് ഇതിൽ അവതരിപ്പിക്കുന്നത്.
പടം രാജീവ് ശിവശങ്കര്‍ അഭ്രപാളിയിൽ പടം തെളിഞ്ഞു. തിരശീലയിൽ സത്യനും ഷീലയും പ്രേം നസീറും മധുവും മിന്നിത്തെളിഞ്ഞു. തൊണ്ണൂറുകളിലെത്തിയ അമ്പാടി നാരായണിയമ്മയും അവർക്കൊപ്പം സഞ്ചരിച്ചു. ഏഴു പതിറ്റാണ്ടു…
അഭ്രപാളിയിൽ പടം തെളിഞ്ഞു. തിരശീലയിൽ സത്യനും ഷീലയും പ്രേം നസീറും മധുവും മിന്നിത്തെളിഞ്ഞു. തൊണ്ണൂറുകളിലെത്തിയ അമ്പാടി നാരായണിയമ്മയും അവർക്കൊപ്പം സഞ്ചരിച്ചു. ഏഴു പതിറ്റാണ്ടു നീണ്ട മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന നോവൽ പുതിയ കാലത്തിന്റ് ചടുലതയോടൊത്ത് നീങ്ങാൻ ശ്രമിക്കുന്ന വാർധക്യം ബാധിച്ച മനസ്സുകളുടെ ഭ്രമകൽപനകളും ജീവിതക്കാഴ്ച്ചകളും അവതരിപ്പിക്കുന്നു.
കലാപത്തിന്റെ നിറങ്ങള്‍ സുധീര്‍ കക്കര്‍ ഹൈദരാബാദിലെ ഹിന്ദു-മുസ്ലിം കലാപത്തെ സാമൂഹികമനഃശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ അപഗ്രഥിക്കുന്ന കൃതി. ഇന്ത്യയിലെ മതപരമായ കലാപങ്ങളുടെ വേരുകൾ തേടുകയും മത വിദ്വേഷത്തിന്റെ സാമൂഹിക, സാംസ്കാരിക,…
ഹൈദരാബാദിലെ ഹിന്ദു-മുസ്ലിം കലാപത്തെ സാമൂഹികമനഃശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ അപഗ്രഥിക്കുന്ന കൃതി. ഇന്ത്യയിലെ മതപരമായ കലാപങ്ങളുടെ വേരുകൾ തേടുകയും മത വിദ്വേഷത്തിന്റെ സാമൂഹിക, സാംസ്കാരിക, മനഃശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ അപഗ്രഥിക്കുകയും ചെയ്യുന്നു. കൂടാതെ ചരിത്ര പശ്ചാത്തലത്തിൽ ആൾക്കൂട്ട രൂപീകരണത്തിലേക്കു നയിക്കുന്ന കാരണങ്ങൾ, ഇരകളുടെയും വേട്ടക്കാരുടെയും പ്രതികരണങ്ങൾ എന്നിവ ഉൾക്കാഴ്ചയോടും ആത്മവിമർശനത്തോടെയും ഈ പുസ്തകത്തിൽ വായിക്കാം. വിവർത്തനം: എസ്. ഗിരീഷ്കുമാർ
മൂന്ന് കല്ലു കള്‍ അജയ് പി മങ്ങാട്ട് ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും…
ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും ഇപ്പോള്‍ സീരിയലില്‍മാത്രം ഒതുങ്ങിപ്പോയതുമായ ഒരു സിനിമാനടന്റെയും ആത്മകഥ പ്രസാധകന്റെ നിര്‍ബന്ധപ്രകാരം അയാളാണെഴുതിയത്. അങ്ങിനെയുള്ള കറുപ്പനോട് അവിചാരിതമായി പരിചയപ്പെടുന്ന കബീര്‍ എന്ന ചെറുപ്പക്കാരന് സംസാരത്തിനിടയില്‍ ഒരിക്കല്‍ തന്റെ ജീവിതകഥയും എഴുതണം എന്നു സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു . തന്റേതെന്നു പറയുമ്പോള്‍ തനിക്കറിയാവുന്ന ചില മനുഷ്യരുടേയും ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളുടേയും കൂടിയാണെന്നു കബീര്‍ പറയുന്നുണ്ട്. കറുപ്പന് നടത്തുന്ന ആ എഴുത്തുദ്യമത്തിന്റെ പരിണിതഫലമാണ് മൂന്ന് കല്ലുകള്‍ എന്ന നോവല്‍. സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന കൃതിക്കുശേഷം വരുന്ന അജയ് പി മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍.
അഗതാ ക്രിസ്റ്റിയുടെ ആത്മകഥ 'കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ ആത്മകഥ. വിക്ടോറിയൻ ഇംഗ്ലണ്ടിലെ മനോഹരമായ ബാല്യകാല ഓർമകളും വിജയകരമായ തന്റെ എഴുത്തുജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അഗത…
‘കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ ആത്മകഥ. വിക്ടോറിയൻ ഇംഗ്ലണ്ടിലെ മനോഹരമായ ബാല്യകാല ഓർമകളും വിജയകരമായ തന്റെ എഴുത്തുജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അഗത ഈ പുസ്തകത്തിൽ പങ്കുവെക്കുന്നു. വീടിനോടും കുടുംബത്തോടുമുള്ള തന്റെ വൈകാരികമായ അടുപ്പത്തെ തുറന്നുകാട്ടുന്ന അഗത, രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായ അനുഭവങ്ങളും ഉൾക്കാഴ്ചകളും ഇവിടെ വിവരിക്കുന്നു. രണ്ടാം ഭർത്താവായ മാക്സ് മല്ലോവനുമായി നടത്തിയ യാത്രകളുടെയും പുരാവസ്തു പര്യവേക്ഷണങ്ങളുടെയും ഓർമകൾക്കൊപ്പം തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും മണ്ടത്തരങ്ങളും കൗതുകങ്ങളും ശീലങ്ങളും ആകർഷകമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്.
ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും പ്രിയ എ.എസ് മലയാള കഥാസാഹിത്യത്തിൽ തന്റേതായ രചനാവഴികളിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരിയാണ് പ്രിയ എ.എസ്. നമുക്കു ചുറ്റുമുള്ള സമകാലികാവസ്ഥകളിൽനിന്ന് കഥാപാത്രങ്ങളെ കണ്ടെത്തുകയും അവയ്ക്ക്…
മലയാള കഥാസാഹിത്യത്തിൽ തന്റേതായ രചനാവഴികളിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരിയാണ് പ്രിയ എ.എസ്. നമുക്കു ചുറ്റുമുള്ള സമകാലികാവസ്ഥകളിൽനിന്ന് കഥാപാത്രങ്ങളെ കണ്ടെത്തുകയും അവയ്ക്ക് വ്യത്യസ്ത ഭൂമിക കല്പിച്ചു നൽകുകയും ചെയ്യുന്നതാണ് പ്രിയയുടെ കഥകളുടെ പ്രത്യേകത. ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും, താളുകൾക്കിടയിലൊരു മയിൽപ്പീലി, തമന്ന, ക്രിസ്മസിനെക്കുറിച്ച് അഞ്ചുവാചകങ്ങൾ, രാജ്യത്തിന്റെ അപനിർമ്മാണത്തിൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്കുള്ള പങ്ക്, ശേഷം ചിന്ത്യം, മഞ്ചൽ തുടങ്ങിയ കഥകൾ.
കന്യാ-മരിയ ലാജോ ജോസ് അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക…
അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.
അശ്വത്ഥാമാവ് വെറും ഒരു ആന എം. ശിവശങ്കര്‍ അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടെപ്പട്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു എ ഇ…
അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടെപ്പട്ട
ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഉൾപ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലിലടക്കപ്പെട്ട എം.ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു . സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.
തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ....? ഡോ. ഷിംന അസീസ് ഹബീബ് അഞ്ജു ടീനേജ് പ്രായക്കാര്‍ക്കും ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം…
ടീനേജ് പ്രായക്കാര്‍ക്കും ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം
സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്. നിത്യജീവിതത്തിൽ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ലൈംഗികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനതലങ്ങളിലേക്കും വാതിലുകൾ തുറന്നിടുന്ന, ജീവനും ജീവിതവുമുള്ളൊരു ശാസ്ത്രപുസ്തകം.
അടി വി ഷിനിലാല്‍ "തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള…
“തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താർജ്ജിക്കലാണ് യഥാർത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു. ടി. ഡി. രാമകൃഷ്ണൻ “
ഒഡീഷയുടെ തീരദേശഗ്രാമങ്ങളെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ. ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോൾ ദൃശ്യമായത് ഭയാനകമായ കാഴ്ചകളാണ്. ജഗത് സിംഹപുര എന്ന പ്രദേശത്തിന്റെ ഭൂമികയിലൂടെ പ്രകൃതിയും അതിലെ ജീവജാലങ്ങളും തമ്മിലുളള അഭേദ്യബന്ധത്തിന്റെ അടരുകളുമിതിൽ അനാവരണം ചെയ്യുന്നു. അമ്മയായ ഭൂമിയെയും അവളുടെ മക്കളായുള്ള പ്രകൃതിയിലെ ചരാചരങ്ങളെയുംകുറിച്ചുള്ള നോവലെന്നും ഇതിനെ വിശേഷിപ്പിക്കാം. ഒഡീഷയുടെ ഭൂപ്രകൃതി, ചരിത്രം, ഭാഷ, ജാതി, ആചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങി സമസ്തമേഖലകളെയും എഴുത്തുകാരി മഗ്നമാട്ടിയിൽ പ്രതിപാദിച്ചിരിക്കുന്നു. മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ ജീവിതമെഴുതുന്നതിനോടൊപ്പം പ്രണയവും പ്രണയഭംഗത്തിന്റെ വ്യഥകളും സംഭവബഹുലമായ മുഹൂർത്തങ്ങളും ഇഴചേർന്ന മഗ്നമാട്ടിയിൽ ഗ്രാമങ്ങളിലൂടെയും താഴ്വരകളിലൂടെയും നദികളിലൂടെയും കടലുകളിലൂടെയും സഞ്ചരിക്കുന്ന ഒരു ജനസമൂഹത്തിന്റെ നേർചിത്രം വായനക്കാരനു സമ്മാനിക്കുന്നു.
ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും കമല്‍ റാം സജീവ് ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു.…
ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോള്‍ അദ്ദേഹം ആ സ്ഥാനത്തില്ല. ഈ കൃതി മുന്നോട്ടുവച്ച ജേര്‍ണലിസത്തെക്കുറിച്ച് നൈതികതയുടെയും രാഷ്ട്രീയാദര്ശത്തിന്റെയും സ്വാഭാവിക പരിണതികൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. ആദ്യപതിപ്പില്നിന്ന് പുതിയ പതിപ്പിലേക്കുള്ള ദൂരം വെറും നാലുവര്‍ഷം, പക്ഷെ, മാധ്യമരംഗത്തെ മാറ്റത്തിന്റെ വേഗമോ? അതിതീവ്രവും. ന്യൂസ് ഡെസ്കില്‍ പെരുകിവരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനത്തെക്കുറിച്ച് പത്തുവര്‍ഷം മുമ്പ് മുന്നറിയിപ്പു നല്കിയ ഗ്രന്ഥകര്‍ത്താവുതന്നെ, ആ പ്രതിലോമകതയാല് വേട്ടയാടപ്പെട്ടവനായി മാറിയ സാഹചര്യമാണ് ഈ കൃതിയുടെ പുനര്‍വായന പ്രസക്തമാക്കുന്നത്.
മനുഷ്യന് ഒരു ആമുഖം പഠനങ്ങള്‍ സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ…
സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ പ്രസിദ്ധീകരിക്കപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞ വേളയിൽ മനുഷ്യന് ഒരു ആമുഖത്തെ മലയാളത്തിലെ ശ്രേഷ്ഠനിരൂപകരും സാഹിത്യഗവേഷകരും പല കാഴ്ചകളിൽ അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിൽ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, എൻ. പ്രഭാകരൻ, ഇ.പി. രാജഗോപാലൻ, ടി.ഡി. രാമകൃഷ്ണൻ, ആഷാ മേനോൻ, ടി.ടി. ശ്രീകുമാർ, സജയ് കെ.വി., അജയ് പി.മങ്ങാട്ട് തുടങ്ങിയവർ എഴുതുന്നു.
മെമ്മറി പോലീസ് യോകോ ഒഗാവ വിവർത്തനം: എസ്. ജയേഷ് ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ... ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത…
ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ… ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ പതിവായിരിക്കുന്ന ഒരു ദ്വീപും മറവി വളരെ സ്വാഭാവികതയായി കണക്കാക്കുന്ന ദ്വീപുനിവാസികളുടെയും കഥ പറയുന്ന നോവൽ.
ദൈവത്തിന്റെ അവകാശികള്‍ അനുഭവങ്ങളും ചിന്തകളും പ്രേംകുമാര്‍ ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു…
ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു.– വി. മധുസൂദനൻനായർ
മൊളക്കാല്‍മുരുവിലെ രാപ്പകലുഖല് പ്രൊഫ. ശോഭീന്ദ്രന് ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ…
ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന ഈ കേട്ടെഴുത്തു പുസ്തകം അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാപാഠപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പുസ്തകമാണിത്. – എം.ടി. വാസുദേവൻ നായർ
ഒഴുകണം പുഴകള്‍ നമ്മുടെ പ്രകൃതിയെ നിലനിര്‍ത്തുന്നതും അതിനെ ജീവസ്സുറ്റതാക്കുന്നതും ജലസ്രോതസ്സുകളാണ്. അതില്‍ പ്രധാനം പുഴകളാണ്. മണല്‍വാരലും കയ്യേറ്റവും മൂലം പുഴകള്‍ മരിക്കുമ്പോള്‍ നമ്മുടെ പുഴകള്‍ എന്തുകൊണ്ട് രക്ഷിക്കപ്പെടണം…
നമ്മുടെ പ്രകൃതിയെ നിലനിര്‍ത്തുന്നതും അതിനെ ജീവസ്സുറ്റതാക്കുന്നതും ജലസ്രോതസ്സുകളാണ്. അതില്‍ പ്രധാനം പുഴകളാണ്. മണല്‍വാരലും കയ്യേറ്റവും മൂലം പുഴകള്‍ മരിക്കുമ്പോള്‍ നമ്മുടെ പുഴകള്‍ എന്തുകൊണ്ട് രക്ഷിക്കപ്പെടണം എന്ന് വിശദീകരിക്കുകയാണ് ഈ പുസ്തകം.
ഉത്തര സ്ത്രീ വാദ സിദ്ധാന്തങ്ങള്‍ ലിംഗസമത്വവും ലിംഗപദവിയും സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യവിമോചന പദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. വൈവിധ്യത്തിന്റെ വിപുലമായ സാധ്യതയിലാണ് ഉത്തരസ്ത്രീവാദചിന്തകള്‍ നിലകൊളളുന്നത്. ഏകശിലാത്മകതയേയും…
ലിംഗസമത്വവും ലിംഗപദവിയും സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യവിമോചന പദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. വൈവിധ്യത്തിന്റെ വിപുലമായ സാധ്യതയിലാണ് ഉത്തരസ്ത്രീവാദചിന്തകള്‍ നിലകൊളളുന്നത്. ഏകശിലാത്മകതയേയും സാര്‍വ്വലൗകികതയേയും തകര്‍ക്കുന്ന ബഹുസ്വരമായ ജ്ഞാനമേഖലയുടെ ഒരു അടരാണ് ഈ പുസ്തകത്തിലൂടെ ആവിഷ്കരിക്കുന്നത്. 1980മുതല്‍ രൂപംകൊണ്ടിട്ടുള്ള ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന പതിനഞ്ച് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
നോം ചോംസ്കി നൂറ്റാണ്ടിന്റെ മനസ്സാക്ഷി എൻ.റാം, പി. ഗോവിന്ദപ്പിള്ള, എ.പി. ആൻഡ്രൂസ്കുട്ടി, പി. മാധവൻ, നൈനാൻ കോശി, എം.എ. ബേബി എന്നിവരുടെ ലേഖനങ്ങൾ. 'ഭാഷയും അതിന്റെ അഭികല്പനയും'…
എൻ.റാം, പി. ഗോവിന്ദപ്പിള്ള, എ.പി. ആൻഡ്രൂസ്കുട്ടി, പി. മാധവൻ, നൈനാൻ കോശി, എം.എ. ബേബി എന്നിവരുടെ ലേഖനങ്ങൾ. ‘ഭാഷയും അതിന്റെ അഭികല്പനയും’ എന്ന ചോംസ്കിയുടെ ദൽഹി പ്രസംഗം, ചോംസ്കിയുടെ ഹ്രസ്വ ജീവചരിത്രം, ‘ഭാവിയിലെ ഭരണവ്യവസ്ഥ’ എന്ന പുതിയ പ്രഭാഷണം, ‘മുതലാളിത്തത്തിന്റെ ലാഭക്കണ്ണുകൾ’ എന്ന കോവിഡ്കാല നിരീക്ഷണം എന്നിവകൂടി ഉൾപ്പെടുത്തിയ പുതിയ പതിപ്പ്.
ചെറിയാന് ഫിലിപ്പ് കാല്‍നൂറ്റാണ്ട് ചെറിയാന് ഫിലിപ്പ് കേരളാ സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ തന്നെ ഇവിടം ജനാധിപത്യരാഷ്ട്രീയത്തിന്റ് പരീക്ഷണശാലയായിരുന്നു. ഇവിടെ നടക്കാത്ത രാഷ്ടീയ ഹരണഗുണന പ്രക്രിയകളില്ല.…
കേരളാ സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ തന്നെ ഇവിടം ജനാധിപത്യരാഷ്ട്രീയത്തിന്റ് പരീക്ഷണശാലയായിരുന്നു. ഇവിടെ നടക്കാത്ത രാഷ്ടീയ ഹരണഗുണന പ്രക്രിയകളില്ല. കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷത്തെ രാഷ്ടിരീയ സ്ഥിതിവിഗതികളും അന്തർനാടകങ്ങളും സംഭവപരമ്പരകളും സാമൂഹിക മാറ്റങ്ങളുമെല്ലാം ഈ ഗ്രന്ഥത്തിൽ ചെറിയാൻ ഫിലിപ്പ് വിശദീകരിക്കുന്നു. സൂക്ഷ്മദൃക്കായ ഒരു ചരിത്രകാരന്റ് ഗവേഷണപാടവവും മികവുറ്റ ഒരു സാഹിത്യകാരന്റ് സൗന്ദര്യവീക്ഷണവും ഈ രാഷ്ടീയചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
ഉണര്‍ത്തും കഥകള്‍ വളര്‍ത്തും കഥകള്‍ പ്രൊഫ. എസ് ശിവദാസ് കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രത്യാശ പകരുന്നതുമായ കഥകളുടെ സമാഹാരം. വെല്ലുവിളികളില്‍ തളരാതെ, പരാജയങ്ങളില്‍ പതറാതെ, മഹത്തായ സ്വപ്നവും ലക്ഷ്യബോധവും…
ഉണര്‍ത്തും
കഥകള്‍
വളര്‍ത്തും
കഥകള്‍
പ്രൊഫ. എസ് ശിവദാസ് കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രത്യാശ പകരുന്നതുമായ കഥകളുടെ സമാഹാരം. വെല്ലുവിളികളില്‍ തളരാതെ, പരാജയങ്ങളില്‍ പതറാതെ, മഹത്തായ സ്വപ്നവും ലക്ഷ്യബോധവും മുറുകെപ്പിടിച്ച് ജീവിത പാതയില്‍ മുന്നേറാന്‍ ഈ പുസ്തകം ഏവര്‍ക്കും സഹായകരമാകും. ഓരോ കഥയും ഓരോ വിജയമന്ത്രംതന്നെ. ഓരോ കഥയും അനേക തവണ വായിക്കേണ്ടവ തന്നെ. വെളിച്ചം വിതറുന്ന ഈ കഥകള്‍ നിങ്ങളുടെ ജീവിതത്തിലും വെളിച്ചം നിറയ്ക്കും.
₹250.00₹225.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com